Surah 75 of 114

Surah The Resurrection

Al-Qiyaama

سُوْرَةُ الْقِيَامَةِ

40 ayahs · Mecca

Read Surah The Resurrection (سُوْرَةُ الْقِيَامَةِ, Al-Qiyaama) — chapter 75 of the Holy Quran with 40 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 75:1

1

۞ لَاۤ أُقۡسِمُ بِیَوۡمِ ٱلۡقِیَـٰمَةِ 

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു

Ayah 75:2

2

وَلَاۤ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ 

കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു

Ayah 75:3

3

أَیَحۡسَبُ ٱلۡإِنسَـٰنُ أَلَّن نَّجۡمَعَ عِظَامَهُۥ 

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌

Ayah 75:4

4

بَلَىٰ قَـٰدِرِینَ عَلَىٰۤ أَن نُّسَوِّیَ بَنَانَهُۥ 

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ

Ayah 75:5

5

بَلۡ یُرِیدُ ٱلۡإِنسَـٰنُ لِیَفۡجُرَ أَمَامَهُۥ 

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു

Ayah 75:6

6

یَسۡءَلُ أَیَّانَ یَوۡمُ ٱلۡقِیَـٰمَةِ 

എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു

Ayah 75:7

7

فَإِذَا بَرِقَ ٱلۡبَصَرُ 

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും

Ayah 75:8

8

وَخَسَفَ ٱلۡقَمَرُ 

ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും

Ayah 75:9

9

وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ 

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍

Ayah 75:10

10

یَقُولُ ٱلۡإِنسَـٰنُ یَوۡمَئِذٍ أَیۡنَ ٱلۡمَفَرُّ 

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌

Ayah 75:11

11

كَلَّا لَا وَزَرَ 

ഇല്ല. യാതൊരു രക്ഷയുമില്ല

Ayah 75:12

12

إِلَىٰ رَبِّكَ یَوۡمَئِذٍ ٱلۡمُسۡتَقَرُّ 

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍

Ayah 75:13

13

یُنَبَّؤُا۟ ٱلۡإِنسَـٰنُ یَوۡمَئِذِۭ بِمَا قَدَّمَ وَأَخَّرَ 

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും

Ayah 75:14

14

بَلِ ٱلۡإِنسَـٰنُ عَلَىٰ نَفۡسِهِۦ بَصِیرَةࣱ 

തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും

Ayah 75:15

15

وَلَوۡ أَلۡقَىٰ مَعَاذِیرَهُۥ 

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി

Ayah 75:16

16

لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦۤ 

നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട

Ayah 75:17

17

إِنَّ عَلَیۡنَا جَمۡعَهُۥ وَقُرۡءَانَهُۥ 

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു

Ayah 75:18

18

فَإِذَا قَرَأۡنَـٰهُ فَٱتَّبِعۡ قُرۡءَانَهُۥ 

അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക

Ayah 75:19

19

ثُمَّ إِنَّ عَلَیۡنَا بَیَانَهُۥ 

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു

Ayah 75:20

20

كَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ 

അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു

Ayah 75:21

21

وَتَذَرُونَ ٱلۡءَاخِرَةَ 

പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു

Ayah 75:22

22

وُجُوهࣱ یَوۡمَئِذࣲ نَّاضِرَةٌ 

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും

Ayah 75:23

23

إِلَىٰ رَبِّهَا نَاظِرَةࣱ 

അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും

Ayah 75:24

24

وَوُجُوهࣱ یَوۡمَئِذِۭ بَاسِرَةࣱ 

ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും

Ayah 75:25

25

تَظُنُّ أَن یُفۡعَلَ بِهَا فَاقِرَةࣱ 

ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും

Ayah 75:26

26

كَلَّاۤ إِذَا بَلَغَتِ ٱلتَّرَاقِیَ 

അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും

Ayah 75:27

27

وَقِیلَ مَنۡۜ رَاقࣲ 

മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും

Ayah 75:28

28

وَظَنَّ أَنَّهُ ٱلۡفِرَاقُ 

അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും

Ayah 75:29

29

وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ 

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍

Ayah 75:30

30

إِلَىٰ رَبِّكَ یَوۡمَئِذٍ ٱلۡمَسَاقُ 

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌

Ayah 75:31

31

فَلَا صَدَّقَ وَلَا صَلَّىٰ 

എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല

Ayah 75:32

32

وَلَـٰكِن كَذَّبَ وَتَوَلَّىٰ 

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു

Ayah 75:33

33

ثُمَّ ذَهَبَ إِلَىٰۤ أَهۡلِهِۦ یَتَمَطَّىٰۤ 

എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി

Ayah 75:34

34

أَوۡلَىٰ لَكَ فَأَوۡلَىٰ 

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ

Ayah 75:35

35

ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰۤ 

വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ

Ayah 75:36

36

أَیَحۡسَبُ ٱلۡإِنسَـٰنُ أَن یُتۡرَكَ سُدًى 

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌

Ayah 75:37

37

أَلَمۡ یَكُ نُطۡفَةࣰ مِّن مَّنِیࣲّ یُمۡنَىٰ 

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ

Ayah 75:38

38

ثُمَّ كَانَ عَلَقَةࣰ فَخَلَقَ فَسَوَّىٰ 

പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു

Ayah 75:39

39

فَجَعَلَ مِنۡهُ ٱلزَّوۡجَیۡنِ ٱلذَّكَرَ وَٱلۡأُنثَىٰۤ 

അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി

Ayah 75:40

40

أَلَیۡسَ ذَ ٰلِكَ بِقَـٰدِرٍ عَلَىٰۤ أَن یُحۡـِۧیَ ٱلۡمَوۡتَىٰ 

അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ