Surah 92 of 114

Surah The Night

Al-Lail

سُوْرَةُ الَّيْلِ

21 ayahs · Mecca

Read Surah The Night (سُوْرَةُ الَّيْلِ, Al-Lail) — chapter 92 of the Holy Quran with 21 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 92:1

1

وَٱلَّیۡلِ إِذَا یَغۡشَىٰ 

രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍

Ayah 92:2

2

وَٱلنَّهَارِ إِذَا تَجَلَّىٰ 

പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍

Ayah 92:3

3

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰۤ 

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം

Ayah 92:4

4

إِنَّ سَعۡیَكُمۡ لَشَتَّىٰ 

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു

Ayah 92:5

5

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ 

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും

Ayah 92:6

6

وَصَدَّقَ بِٱلۡحُسۡنَىٰ 

ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

Ayah 92:7

7

فَسَنُیَسِّرُهُۥ لِلۡیُسۡرَىٰ 

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌

Ayah 92:8

8

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ 

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും

Ayah 92:9

9

وَكَذَّبَ بِٱلۡحُسۡنَىٰ 

ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

Ayah 92:10

10

فَسَنُیَسِّرُهُۥ لِلۡعُسۡرَىٰ 

അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌

Ayah 92:11

11

وَمَا یُغۡنِی عَنۡهُ مَالُهُۥۤ إِذَا تَرَدَّىٰۤ 

അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല

Ayah 92:12

12

إِنَّ عَلَیۡنَا لَلۡهُدَىٰ 

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു

Ayah 92:13

13

وَإِنَّ لَنَا لَلۡءَاخِرَةَ وَٱلۡأُولَىٰ 

തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും

Ayah 92:14

14

فَأَنذَرۡتُكُمۡ نَارࣰا تَلَظَّىٰ 

അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു

Ayah 92:15

15

لَا یَصۡلَىٰهَاۤ إِلَّا ٱلۡأَشۡقَى 

ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല

Ayah 92:16

16

ٱلَّذِی كَذَّبَ وَتَوَلَّىٰ 

നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)

Ayah 92:17

17

وَسَیُجَنَّبُهَا ٱلۡأَتۡقَى 

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌

Ayah 92:18

18

ٱلَّذِی یُؤۡتِی مَالَهُۥ یَتَزَكَّىٰ 

പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)

Ayah 92:19

19

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةࣲ تُجۡزَىٰۤ 

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല

Ayah 92:20

20

إِلَّا ٱبۡتِغَاۤءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ 

തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ

Ayah 92:21

21

وَلَسَوۡفَ یَرۡضَىٰ 

വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌