Surah 56 of 114

Surah The Inevitable

Al-Waaqia

سُوْرَةُ الْوَاقِعَةِ

96 ayahs · Mecca

Read Surah The Inevitable (سُوْرَةُ الْوَاقِعَةِ, Al-Waaqia) — chapter 56 of the Holy Quran with 96 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 56:1

1

۞ إِذَا وَقَعَتِ ٱلۡوَاقِعَةُ 

ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍

Ayah 56:2

2

لَیۡسَ لِوَقۡعَتِهَا كَاذِبَةٌ 

അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല

Ayah 56:3

3

خَافِضَةࣱ رَّافِعَةٌ 

(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും

Ayah 56:4

4

إِذَا رُجَّتِ ٱلۡأَرۡضُ رَجࣰّا 

ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും

Ayah 56:5

5

وَبُسَّتِ ٱلۡجِبَالُ بَسࣰّا 

പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും

Ayah 56:6

6

فَكَانَتۡ هَبَاۤءࣰ مُّنۢبَثࣰّا 

അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും

Ayah 56:7

7

وَكُنتُمۡ أَزۡوَ ٰجࣰا ثَلَـٰثَةࣰ 

നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌

Ayah 56:8

8

فَأَصۡحَـٰبُ ٱلۡمَیۡمَنَةِ مَاۤ أَصۡحَـٰبُ ٱلۡمَیۡمَنَةِ 

അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ

Ayah 56:9

9

وَأَصۡحَـٰبُ ٱلۡمَشۡءَمَةِ مَاۤ أَصۡحَـٰبُ ٱلۡمَشۡءَمَةِ 

മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ

Ayah 56:10

10

وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ 

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ

Ayah 56:11

11

أُو۟لَـٰۤئِكَ ٱلۡمُقَرَّبُونَ 

അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍

Ayah 56:12

12

فِی جَنَّـٰتِ ٱلنَّعِیمِ 

സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍

Ayah 56:13

13

ثُلَّةࣱ مِّنَ ٱلۡأَوَّلِینَ 

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

Ayah 56:14

14

وَقَلِیلࣱ مِّنَ ٱلۡءَاخِرِینَ 

പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍

Ayah 56:15

15

عَلَىٰ سُرُرࣲ مَّوۡضُونَةࣲ 

സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍

Ayah 56:16

16

مُّتَّكِءِینَ عَلَیۡهَا مُتَقَـٰبِلِینَ 

അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും

Ayah 56:17

17

یَطُوفُ عَلَیۡهِمۡ وِلۡدَ ٰنࣱ مُّخَلَّدُونَ 

നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും

Ayah 56:18

18

بِأَكۡوَابࣲ وَأَبَارِیقَ وَكَأۡسࣲ مِّن مَّعِینࣲ 

കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌

Ayah 56:19

19

لَّا یُصَدَّعُونَ عَنۡهَا وَلَا یُنزِفُونَ 

അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല

Ayah 56:20

20

وَفَـٰكِهَةࣲ مِّمَّا یَتَخَیَّرُونَ 

അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും

Ayah 56:21

21

وَلَحۡمِ طَیۡرࣲ مِّمَّا یَشۡتَهُونَ 

അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും)

Ayah 56:22

22

وَحُورٌ عِینࣱ 

വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌)

Ayah 56:23

23

كَأَمۡثَـٰلِ ٱللُّؤۡلُؤِ ٱلۡمَكۡنُونِ 

(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍

Ayah 56:24

24

جَزَاۤءَۢ بِمَا كَانُوا۟ یَعۡمَلُونَ 

അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)

Ayah 56:25

25

لَا یَسۡمَعُونَ فِیهَا لَغۡوࣰا وَلَا تَأۡثِیمًا 

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല

Ayah 56:26

26

إِلَّا قِیلࣰا سَلَـٰمࣰا سَلَـٰمࣰا 

സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ

Ayah 56:27

27

وَأَصۡحَـٰبُ ٱلۡیَمِینِ مَاۤ أَصۡحَـٰبُ ٱلۡیَمِینِ 

വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ

Ayah 56:28

28

فِی سِدۡرࣲ مَّخۡضُودࣲ 

മുള്ളിലാത്ത ഇലന്തമരം

Ayah 56:29

29

وَطَلۡحࣲ مَّنضُودࣲ 

അടുക്കടുക്കായി കുലകളുള്ള വാഴ

Ayah 56:30

30

وَظِلࣲّ مَّمۡدُودࣲ 

വിശാലമായ തണല്‍

Ayah 56:31

31

وَمَاۤءࣲ مَّسۡكُوبࣲ 

സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം

Ayah 56:32

32

وَفَـٰكِهَةࣲ كَثِیرَةࣲ 

ധാരാളം പഴവര്‍ഗങ്ങള്‍

Ayah 56:33

33

لَّا مَقۡطُوعَةࣲ وَلَا مَمۡنُوعَةࣲ 

നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ

Ayah 56:34

34

وَفُرُشࣲ مَّرۡفُوعَةٍ 

ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍

Ayah 56:35

35

إِنَّاۤ أَنشَأۡنَـٰهُنَّ إِنشَاۤءࣰ 

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌

Ayah 56:36

36

فَجَعَلۡنَـٰهُنَّ أَبۡكَارًا 

അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു

Ayah 56:37

37

عُرُبًا أَتۡرَابࣰا 

സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു

Ayah 56:38

38

لِّأَصۡحَـٰبِ ٱلۡیَمِینِ 

വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌

Ayah 56:39

39

ثُلَّةࣱ مِّنَ ٱلۡأَوَّلِینَ 

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

Ayah 56:40

40

وَثُلَّةࣱ مِّنَ ٱلۡءَاخِرِینَ 

പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍

Ayah 56:41

41

وَأَصۡحَـٰبُ ٱلشِّمَالِ مَاۤ أَصۡحَـٰبُ ٱلشِّمَالِ 

ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ

Ayah 56:42

42

فِی سَمُومࣲ وَحَمِیمࣲ 

തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം

Ayah 56:43

43

وَظِلࣲّ مِّن یَحۡمُومࣲ 

കരിമ്പുകയുടെ തണല്‍

Ayah 56:44

44

لَّا بَارِدࣲ وَلَا كَرِیمٍ 

തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍)

Ayah 56:45

45

إِنَّهُمۡ كَانُوا۟ قَبۡلَ ذَ ٰلِكَ مُتۡرَفِینَ 

എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു

Ayah 56:46

46

وَكَانُوا۟ یُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِیمِ 

അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു

Ayah 56:47

47

وَكَانُوا۟ یَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابࣰا وَعِظَـٰمًا أَءِنَّا لَمَبۡعُوثُونَ 

അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌

Ayah 56:48

48

أَوَ ءَابَاۤؤُنَا ٱلۡأَوَّلُونَ 

ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ)

Ayah 56:49

49

قُلۡ إِنَّ ٱلۡأَوَّلِینَ وَٱلۡءَاخِرِینَ 

നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം

Ayah 56:50

50

لَمَجۡمُوعُونَ إِلَىٰ مِیقَـٰتِ یَوۡمࣲ مَّعۡلُومࣲ 

ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു

Ayah 56:51

51

ثُمَّ إِنَّكُمۡ أَیُّهَا ٱلضَّاۤلُّونَ ٱلۡمُكَذِّبُونَ 

എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ

Ayah 56:52

52

لَءَاكِلُونَ مِن شَجَرࣲ مِّن زَقُّومࣲ 

തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു

Ayah 56:53

53

فَمَالِءُونَ مِنۡهَا ٱلۡبُطُونَ 

അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും

Ayah 56:54

54

فَشَـٰرِبُونَ عَلَیۡهِ مِنَ ٱلۡحَمِیمِ 

അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു

Ayah 56:55

55

فَشَـٰرِبُونَ شُرۡبَ ٱلۡهِیمِ 

അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു

Ayah 56:56

56

هَـٰذَا نُزُلُهُمۡ یَوۡمَ ٱلدِّینِ 

ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം

Ayah 56:57

57

نَحۡنُ خَلَقۡنَـٰكُمۡ فَلَوۡلَا تُصَدِّقُونَ 

നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌

Ayah 56:58

58

أَفَرَءَیۡتُم مَّا تُمۡنُونَ 

അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Ayah 56:59

59

ءَأَنتُمۡ تَخۡلُقُونَهُۥۤ أَمۡ نَحۡنُ ٱلۡخَـٰلِقُونَ 

നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌

Ayah 56:60

60

نَحۡنُ قَدَّرۡنَا بَیۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِینَ 

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല

Ayah 56:61

61

عَلَىٰۤ أَن نُّبَدِّلَ أَمۡثَـٰلَكُمۡ وَنُنشِئَكُمۡ فِی مَا لَا تَعۡلَمُونَ 

(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍

Ayah 56:62

62

وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ 

ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല

Ayah 56:63

63

أَفَرَءَیۡتُم مَّا تَحۡرُثُونَ 

എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Ayah 56:64

64

ءَأَنتُمۡ تَزۡرَعُونَهُۥۤ أَمۡ نَحۡنُ ٱلزَّ ٰرِعُونَ 

നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍

Ayah 56:65

65

لَوۡ نَشَاۤءُ لَجَعَلۡنَـٰهُ حُطَـٰمࣰا فَظَلۡتُمۡ تَفَكَّهُونَ 

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു

Ayah 56:66

66

إِنَّا لَمُغۡرَمُونَ 

തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു

Ayah 56:67

67

بَلۡ نَحۡنُ مَحۡرُومُونَ 

അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌

Ayah 56:68

68

أَفَرَءَیۡتُمُ ٱلۡمَاۤءَ ٱلَّذِی تَشۡرَبُونَ 

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Ayah 56:69

69

ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ 

നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍

Ayah 56:70

70

لَوۡ نَشَاۤءُ جَعَلۡنَـٰهُ أُجَاجࣰا فَلَوۡلَا تَشۡكُرُونَ 

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌

Ayah 56:71

71

أَفَرَءَیۡتُمُ ٱلنَّارَ ٱلَّتِی تُورُونَ 

നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ

Ayah 56:72

72

ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَاۤ أَمۡ نَحۡنُ ٱلۡمُنشِءُونَ 

നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍

Ayah 56:73

73

نَحۡنُ جَعَلۡنَـٰهَا تَذۡكِرَةࣰ وَمَتَـٰعࣰا لِّلۡمُقۡوِینَ 

നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും

Ayah 56:74

74

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِیمِ 

ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക

Ayah 56:75

75

۞ فَلَاۤ أُقۡسِمُ بِمَوَ ٰقِعِ ٱلنُّجُومِ 

അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു

Ayah 56:76

76

وَإِنَّهُۥ لَقَسَمࣱ لَّوۡ تَعۡلَمُونَ عَظِیمٌ 

തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌

Ayah 56:77

77

إِنَّهُۥ لَقُرۡءَانࣱ كَرِیمࣱ 

തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു

Ayah 56:78

78

فِی كِتَـٰبࣲ مَّكۡنُونࣲ 

ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌

Ayah 56:79

79

لَّا یَمَسُّهُۥۤ إِلَّا ٱلۡمُطَهَّرُونَ 

പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല

Ayah 56:80

80

تَنزِیلࣱ مِّن رَّبِّ ٱلۡعَـٰلَمِینَ 

ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌

Ayah 56:81

81

أَفَبِهَـٰذَا ٱلۡحَدِیثِ أَنتُم مُّدۡهِنُونَ 

അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌

Ayah 56:82

82

وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ 

സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ

Ayah 56:83

83

فَلَوۡلَاۤ إِذَا بَلَغَتِ ٱلۡحُلۡقُومَ 

എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌)

Ayah 56:84

84

وَأَنتُمۡ حِینَئِذࣲ تَنظُرُونَ 

നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ

Ayah 56:85

85

وَنَحۡنُ أَقۡرَبُ إِلَیۡهِ مِنكُمۡ وَلَـٰكِن لَّا تُبۡصِرُونَ 

നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല

Ayah 56:86

86

فَلَوۡلَاۤ إِن كُنتُمۡ غَیۡرَ مَدِینِینَ 

അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍

Ayah 56:87

87

تَرۡجِعُونَهَاۤ إِن كُنتُمۡ صَـٰدِقِینَ 

നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍

Ayah 56:88

88

فَأَمَّاۤ إِن كَانَ مِنَ ٱلۡمُقَرَّبِینَ 

അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍

Ayah 56:89

89

فَرَوۡحࣱ وَرَیۡحَانࣱ وَجَنَّتُ نَعِیمࣲ 

(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും

Ayah 56:90

90

وَأَمَّاۤ إِن كَانَ مِنۡ أَصۡحَـٰبِ ٱلۡیَمِینِ 

എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ

Ayah 56:91

91

فَسَلَـٰمࣱ لَّكَ مِنۡ أَصۡحَـٰبِ ٱلۡیَمِینِ 

വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)

Ayah 56:92

92

وَأَمَّاۤ إِن كَانَ مِنَ ٱلۡمُكَذِّبِینَ ٱلضَّاۤلِّینَ 

ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ

Ayah 56:93

93

فَنُزُلࣱ مِّنۡ حَمِیمࣲ 

ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും

Ayah 56:94

94

وَتَصۡلِیَةُ جَحِیمٍ 

നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌)

Ayah 56:95

95

إِنَّ هَـٰذَا لَهُوَ حَقُّ ٱلۡیَقِینِ 

തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം

Ayah 56:96

96

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِیمِ 

ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക